“കിളിവാതിൽ”

മൂന്നു നിലകളിൽ
ഒരു മാളിക
മുന്നിലൊരു പൂന്തോട്ടം
നിറമുള്ള ജനാലവിരികൾ…മുറ്റത്തൊരു ജലധാര
കിളിവാതിലുകൾ…
അതിനരികിലൊരു പെൺകുട്ടി
അവൾ തനിച്ചാണ്
റെയിൽവേ സ്റ്റേഷനിൽ.അവളുടെ
മടിയിലാണീ മാളിക
അവളതിനെ
നെഞ്ചോട് ചേർത്തു പിടിക്കുന്നു.അമ്മ കുഞ്ഞിനെയെന്നപോലെ
ഉമ്മ വയ്ക്കുന്നു.
ഈ കിളിവാതിൽ
ഒരു മാന്ത്രികവാതിലാണ്.അതിലൂടെ
അകലെ എവിടെയോ ഉള്ള
അച്ഛനെ കാണാം.
ആശുപത്രിയിലെ
അമ്മയെ കാണാം
കാണാതായ അനുജനെ കാണാം.പക്ഷേ ആരാണെന്നെ ഈ കളിവീടിനോളം
ഒന്നു ചെറുതാക്കി തരിക?
ഞാൻ വളർന്ന്
വലിയൊരു കുട്ടിയായില്ലേ?ഇനിയും വിറ്റുപോകാത്ത
കളിവീടുകളെ
ചുറ്റുമിരുത്തി
ഒരു പകൽ
തനിച്ചെന്തോ
പുലമ്പുന്നു…